Monday, August 29, 2022

മരച്ചില്ല

 


പുഴ കരയാകും നേരത്ത്

ആ കരയിൽ വളർന്നൊരു

മരമായി, മാനം-

തൊട്ടൊരാ ശിഖരങ്ങൾ!


മഴ പെയ്യാതെ വർഷങ്ങൾ

ഇല പൊഴിയുന്നൊരാ-

ശിഖരത്തിൽ കിളിയില്ല,

കായില്ല, അണ്ണാൻ കുഞ്ഞില്ല!


ശപിക്കുന്നു ആരോ?

വെയിലിനെ, ഭൂമിയെ,

വെയിലേറ്റ് വാടിയോരാ-

മാനം തൊട്ട മരത്തെയും!


കിളികൾ വലഞ്ഞു,

ജാതി തൈകൾ വലഞ്ഞു,

തെറി പറഞ്ഞു വലഞ്ഞു,

കണ്ണീർ കുടിച്ചു വലഞ്ഞു!


മഴ കനിഞ്ഞൊരു നാളിൽ

ഒഴുകിവന്നൊരു വേറൊരു-

പുഴയാൽ, പെട്ടെന്നാ

കര പുഴയാകും നേരത്ത്


ജാതിതൈകൾ മുങ്ങി,

തെറി പറഞ്ഞവർ മുങ്ങി,

കാടും മുങ്ങി നാടും മുങ്ങി,

ഞാനും സകലതും മുങ്ങി!


അന്നാക്കരയിൽ വളന്നൊരാ-

മരവും മുങ്ങി, മാനം മുട്ടിയ-

മരച്ചില്ല ബാക്കി, കിളിയും,

അണ്ണാറ കണ്ണനും ബാക്കി!

No comments:

Post a Comment