Saturday, July 21, 2018

ശലഭം


സ്നേഹം തുളുമ്പും ശലഭമായി ഞാൻ,
പാറിപറക്കും നിന്നിലൂടെ, നിൻ ഇടവഴിയിലൂടെ...
പൂവായ നീ വിരിയുന്ന കാലത്ത്,
തേൻ ഊറുന്ന പൂവായ് നീയാവുന്ന കാലത്ത്...

Friday, May 18, 2018

വിശുദ്ധ സ്നേഹത്തിന്റെ സുവിശേഷം അവസാനത്തെ അദ്ധ്യായം



അവൻ: ഹൃദയത്തിൽ ഒരു വാൾ കടന്നു. മുറിവേറ്റ ഹൃദയത്തിൽ അവൾ മരുന്നു വെച്ചു കെട്ടി. അറിയാതെ സംഭവിച്ച മുറിവ്. മനസ്സറിഞ്ഞു  പരിചരിച്ചു. സുഖപ്പെട്ട് ഓടി വന്ന് അവളുടെ ഹൃദയവും മുറിച്ചു. അപ്പോൾ ഞാൻ പരിചരിച്ചു, സ്നേഹം കൊണ്ട്. സുഖപ്പെടും. അതും എനിക്ക് വേണ്ടി. 

അവൾക്കും എനിക്കും ഇടയിൽ വിശുദ്ധി തളം കെട്ടി നിൽക്കും. ഭൂമിയും നക്ഷത്രങ്ങളും സകല ജീവചാലങ്ങളും  ഞങ്ങൾക്ക് വേണ്ടി പ്രേമഗാനം പാടും.

സ്നേഹം കൊണ്ട് ഞാൻ അവൾക്ക് ഒരു കൂടൊരുക്കും. ആ കൂട് മറ്റാർക്കും വേണ്ടി തുറക്കുകയുമില്ല. അവളെ അവിടെ എന്റെ റാണിയായി വാഴിക്കും. സ്‌നേഹം കൊണ്ടുള്ള മുറിപ്പെടൽ അല്ലാതെ മറ്റൊരു വേദനയും  ഈ ജീവിതത്തിലും മറ്റൊരു ജീവിതത്തിലും  ഞാൻ അവൾക്ക് സമ്മാനിക്കുകയില്ല.

അവൾ: അവനെ ഞാനും ഒരിക്കലും വിട്ട് പിരിയുകയില്ല. അവൻ എനിക്ക് എന്റെ ആത്മാവാണ്. ആത്മാവിൽ നിറഞ്ഞ ഞാൻ ആണ് അവനെ സ്നേഹിക്കുന്നത്. ഞാൻ എന്നെ തന്നെ സ്നേഹിക്കുന്നു. ഞാൻ തന്നെയാണ് അവൻ. അവൻ മറ്റൊരാൾ അല്ല.

അവനു എന്നെ അറിയാൻ ഞാൻ അനുവദിച്ചു. അവൻ എന്നെ സ്നേഹിച്ചു. ഈ ഭൂമിയുടെ അതിർത്തി വരെയുള്ള മണൽ തരികളെക്കാളും കൂടുതലായി ഞാനും അവനെ സ്നേഹിച്ചു. അങ്ങനെ ഞാനും അവനും ഒന്നായി. ഇപ്പോൾ ഞങ്ങൾ രണ്ടല്ല ഒന്നാണ്. എന്റെ ഹൃദയത്തിന്റെ രഹസ്യ അറയിൽ അവനെ ഞാൻ എന്റെ ചോരയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു.

അവനെ ആരെങ്കിലും മോഷ്ടിക്കാൻ ശ്രമിച്ചാൽ ഞാൻ ഇല്ലാതാവും. ഹൃദയം മുറിയും. എന്നെ പരിചരിക്കാൻ അവൻ ഇല്ലല്ലോ.

Tuesday, March 13, 2018

വേനൽ മഴ



വേനൽ മഴയുടെ വരവറിയിച്ച്-
മാനത്ത് കറുപ്പ് കേറി.
പെയ്യാൻ വിങ്ങി നിൽക്കുന്ന-
മേഘത്തെ പോലെ ഞാനും.
യുദ്ധകാഹളവും പെരുമ്പറയും,
അങ്ങ് ആകാശത്തും- ഇങ് എന്റെ നെഞ്ചിലും.

കൈക്കുമ്പിളിൽ അടക്കി വെച്ച-
മിന്നാമിനുങ്ങിന്റെ വെട്ടം പോലെ
അസ്തമയ സൂര്യന്റെ വെള്ളി വെളിച്ചം,
ഇടക്ക് കൈക്കുമ്പിളിലെ വിടവിൽ കൂടി

പ്രണയം അടക്കി വെച്ച ഹൃദയത്തിൽ നിന്നും
തടയണ തകർന്നൊഴുകുന്ന,
സ്നേഹപ്രവാഹം പോലെ-
ആ വെള്ളി വെളിച്ചം
എന്റെ ഇരു കണ്ണുകളിലേക്കും.

മദജലം ഒഴുക്കുന്ന ആനയെ പോലെ
ഞാൻ ഒറ്റക്ക് അങ്ങനെ നിൽക്കുന്നു
കണ്ണും കാതും പെയ്തിറങ്ങുന്ന-
തുള്ളികൾക്കായി കാത്തിരിക്കുന്നു.

കാത്തിരുപ്പ്



ൻ ജന്മത്തിൽ അറ്റത്തെത്തും-
ഈ സ്നേഹ തീഷ്ണത
വെള്ളകേറിയ മുടിതുമ്പിൻ അറ്റത്ത്,
ബാക്കിയാകാൻ വിധിവരില്ലെന്ന്
സ്വപ്നാടനത്തിൽ അരുൾ ചെയ്ത-
എൻ പ്രേമ മനസ്സേ...

നിൻ മോഹത്തിന് അതിരില്ലല്ലോ!
അതിര് കല്ല് പാകാൻ ഞാനുമില്ലല്ലോ
നിന്റെ ശ്വാസവും കാറ്റായി ഒഴുകട്ടെ...
ദേശാതിർത്തിയും പട്ടാളക്കാരും
കഴിഞ്ഞ് ഒഴുകട്ടെ...

മോഹം പൂത്തൊരാ പാതിരാ കാടിന്റെ,
മഴയിൽ പെയ്യുന്ന തുള്ളികളെ...
നാളെ നീ അതിർത്തി കടക്കുമ്പോൾ,
എന്റെ സ്നേഹവും നീ കൊണ്ടു പോകേണം.

പറയണം നരയുടെ കഥകൾ,
കാത്തിരിപ്പിന്റെ കഥകൾ,
നീ തഴുകുന്ന ഇലയോടും-
കല്ലിനോടും മണ്ണിനോടും-
ദേശത്തൊടും നിവാസികളോടും-
നിന്നെ കുടിക്കുന്ന അവളോടും.