Tuesday, March 13, 2018

വേനൽ മഴ



വേനൽ മഴയുടെ വരവറിയിച്ച്-
മാനത്ത് കറുപ്പ് കേറി.
പെയ്യാൻ വിങ്ങി നിൽക്കുന്ന-
മേഘത്തെ പോലെ ഞാനും.
യുദ്ധകാഹളവും പെരുമ്പറയും,
അങ്ങ് ആകാശത്തും- ഇങ് എന്റെ നെഞ്ചിലും.

കൈക്കുമ്പിളിൽ അടക്കി വെച്ച-
മിന്നാമിനുങ്ങിന്റെ വെട്ടം പോലെ
അസ്തമയ സൂര്യന്റെ വെള്ളി വെളിച്ചം,
ഇടക്ക് കൈക്കുമ്പിളിലെ വിടവിൽ കൂടി

പ്രണയം അടക്കി വെച്ച ഹൃദയത്തിൽ നിന്നും
തടയണ തകർന്നൊഴുകുന്ന,
സ്നേഹപ്രവാഹം പോലെ-
ആ വെള്ളി വെളിച്ചം
എന്റെ ഇരു കണ്ണുകളിലേക്കും.

മദജലം ഒഴുക്കുന്ന ആനയെ പോലെ
ഞാൻ ഒറ്റക്ക് അങ്ങനെ നിൽക്കുന്നു
കണ്ണും കാതും പെയ്തിറങ്ങുന്ന-
തുള്ളികൾക്കായി കാത്തിരിക്കുന്നു.

കാത്തിരുപ്പ്



ൻ ജന്മത്തിൽ അറ്റത്തെത്തും-
ഈ സ്നേഹ തീഷ്ണത
വെള്ളകേറിയ മുടിതുമ്പിൻ അറ്റത്ത്,
ബാക്കിയാകാൻ വിധിവരില്ലെന്ന്
സ്വപ്നാടനത്തിൽ അരുൾ ചെയ്ത-
എൻ പ്രേമ മനസ്സേ...

നിൻ മോഹത്തിന് അതിരില്ലല്ലോ!
അതിര് കല്ല് പാകാൻ ഞാനുമില്ലല്ലോ
നിന്റെ ശ്വാസവും കാറ്റായി ഒഴുകട്ടെ...
ദേശാതിർത്തിയും പട്ടാളക്കാരും
കഴിഞ്ഞ് ഒഴുകട്ടെ...

മോഹം പൂത്തൊരാ പാതിരാ കാടിന്റെ,
മഴയിൽ പെയ്യുന്ന തുള്ളികളെ...
നാളെ നീ അതിർത്തി കടക്കുമ്പോൾ,
എന്റെ സ്നേഹവും നീ കൊണ്ടു പോകേണം.

പറയണം നരയുടെ കഥകൾ,
കാത്തിരിപ്പിന്റെ കഥകൾ,
നീ തഴുകുന്ന ഇലയോടും-
കല്ലിനോടും മണ്ണിനോടും-
ദേശത്തൊടും നിവാസികളോടും-
നിന്നെ കുടിക്കുന്ന അവളോടും.