Monday, August 29, 2022

മരച്ചില്ല

 


പുഴ കരയാകും നേരത്ത്

ആ കരയിൽ വളർന്നൊരു

മരമായി, മാനം-

തൊട്ടൊരാ ശിഖരങ്ങൾ!


മഴ പെയ്യാതെ വർഷങ്ങൾ

ഇല പൊഴിയുന്നൊരാ-

ശിഖരത്തിൽ കിളിയില്ല,

കായില്ല, അണ്ണാൻ കുഞ്ഞില്ല!


ശപിക്കുന്നു ആരോ?

വെയിലിനെ, ഭൂമിയെ,

വെയിലേറ്റ് വാടിയോരാ-

മാനം തൊട്ട മരത്തെയും!


കിളികൾ വലഞ്ഞു,

ജാതി തൈകൾ വലഞ്ഞു,

തെറി പറഞ്ഞു വലഞ്ഞു,

കണ്ണീർ കുടിച്ചു വലഞ്ഞു!


മഴ കനിഞ്ഞൊരു നാളിൽ

ഒഴുകിവന്നൊരു വേറൊരു-

പുഴയാൽ, പെട്ടെന്നാ

കര പുഴയാകും നേരത്ത്


ജാതിതൈകൾ മുങ്ങി,

തെറി പറഞ്ഞവർ മുങ്ങി,

കാടും മുങ്ങി നാടും മുങ്ങി,

ഞാനും സകലതും മുങ്ങി!


അന്നാക്കരയിൽ വളന്നൊരാ-

മരവും മുങ്ങി, മാനം മുട്ടിയ-

മരച്ചില്ല ബാക്കി, കിളിയും,

അണ്ണാറ കണ്ണനും ബാക്കി!

Saturday, August 27, 2022

സജീവമായ അഗ്‌നിപർവ്വതം


ദാസമയവും പുകഞ്ഞുകൊണ്ടിരിക്കുന്നു...

പുറമെ പുകയും ഉള്ളിൽ തിളച്ചുമറിയുന്ന ലാവയും.


പുക മുഖമായും ലാവ അഴലായും!


നിർജ്ജീവമാക്കാൻ കഴിയുന്ന മരണത്തിന്‍റെ തൂവൽ-

സ്വപ്നത്തിൽ തേടുന്നു ഞാൻ...


കാറ്റ് വന്നു വിളിച്ചപ്പോ കൂടെ പോയി...

അപ്പൂപ്പൻ താടി പോലെ,

കാടും പുൽമേടും മഴയും തണുപ്പും.


പിന്നെയും പറന്നു,

അഗ്നിപർവതം പുകയുന്ന നാട്ടിലേക്ക്...

Friday, August 26, 2022

വര


  
സിരകളിൽ ഇങ്ങനെ ഒഴുകുന്നു, ഒരുതരം മരവിച്ച ചോര...

ഇടനെഞ്ചിൽ മരവിച്ച ചോര സൃഷ്ടിക്കുന്ന വിങ്ങലും,

ബുദ്ധി പോയ തലച്ചോറിൽ ആകെ കലഹം.

ഇരുപത്തിമൂന്ന് പിറകോട്ട്, അതേ അവസ്‌ഥ.

ഉള്ളിലെ കലഹത്താൽ ഉള്ള് മുറിവേൽക്കപ്പെടുന്നു....

മരവിച്ച ചിന്തകളിൽ ചോര കിനിഞ്ഞിറങ്ങുന്നു... വര പോലെ...

ചോര വറ്റി, ഉറക്കമാകുന്നു...

ശുഭരാത്രി...

Sunday, August 21, 2022

മാറാല

 

 

ലക്ക് മുകളിൽ തകൃതിയായി ജോലിയാണ്,

എട്ടുകാലി ഇരപ്പിടിക്കാൻ തയ്യാറെടുക്കുന്നു.

മുകളിൽ ചിലന്തി വലയാണ്,

തെളിഞ്ഞ വെളിച്ചത്തിന് ചുറ്റും!

കാറ്റിൽ അത് ആടുന്നുമുണ്ട്.

ജീവൻ കിട്ടുകയും, ഇര സ്മൃതിയടയുകയും...

അതേ കെണി!

ഇരയുടെ സുഹൃത്തിന് നോവ് പകർന്ന കെണി...


ഓർമ്മകൾക്ക് മുകളിലും മാറാലയാണ്.

കെണിയിൽ വീണ ജീവിയുടെ മുകളിൽ മാറാല.

തൂപ്പുകാരി ഇടക്ക് വന്നൊന്ന് വൃത്തിയാക്കിയാൽ പേടിയാണ്.

ഓർമ്മകളോട്  ഭയമോ, ഇഷ്ടമോ, അതോ ഒരുതരം ഭ്രാന്തോ?